എന്നെ തനിച്ചാക്കിയെങ്ങനെ പോയിനീ
ഈ കൂരിരുൾപ്പാതതൻ വിജനതയിൽ?
താങ്ങായി നിൽക്കേണ്ട കൈകളല്ലേ, തെല്ലൊന്നു തലോടുവാനാരു കൂടേ?
പകൽപോലെ സത്യം തെളിഞ്ഞുനിൽക്കേ
പതിവുപോൽ പതിരായിക്കണ്ടതല്ലേ
പലനാളു കെഞ്ചി പറഞ്ഞിട്ടുമെന്തേയീ
മനമൊന്നു കാണാൻ കഴിഞ്ഞതില്ലാ?
വന്നവർ, പോയവർ ചൊല്ലും കഥകളിൽ
കാമ്പില്ലറിയുവാൻ ചിന്തനം വേണം.
ഭ്രമരങ്ങൾപോലെ മൂളീടുമീനൊമ്പരം
വിൺതാരമായെന്നെ മാറ്റിയെങ്കിൽ!