Thursday, December 21, 2017

കാത്തിരിപ്പ്‌ ...

ശരത്ക്കാല സന്ധ്യയെൻ
തിരുനെറ്റിയിൽ ചാർത്തിയ,
സിന്ദൂര ചുവപ്പിനെന്തേയിന്നിത്ര തിളക്കം ..!!
മധുമാസചന്ദ്രികയിൽ
തുടിയ്ക്കുന്നല്ലോ മാനസം....
കുളിരണിരാവേറെച്ചെന്നല്ലോ
താമസമെന്തേയെൻ പ്രിയ ഗായകൻ
ചാരത്തണയുവാൻ ..
മല്ലികപ്പൂവുകൾ മലർശയ്യയൊരുക്കി ...
രാത്തിങ്കളോ,മിഴിപൂട്ടി നിന്നൂ..
ഇളംതെന്നൽ താരാട്ടു പാടീടുന്നു
നിശീഥിനിയെ വകഞ്ഞ്,
പ്രിയനാഥനെന്തേയിനിയും വന്നീലാ ...?
കേൾക്കുന്നുവോ ദൂരെ
നേർത്തതാമൊരു
പ്രണയത്തിൻ ശീലുകൾ ...

ഓര്‍മ്മതന്‍ തീരത്ത്

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍ നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍
(ഹൃദയത്തില്‍)
വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

Wednesday, December 6, 2017

രക്ഷകനെ കാത്ത്.

ചേർത്തു പിടിക്കു൦തോറു൦
അകന്നു പോകുന്ന മനസ്സുകൾ...
ആരെയൊക്കെയോ 
ബോധ്യപ്പെടുത്താൻ വേണ്ടി
വിളക്കിച്ചേർക്കുന്ന കണ്ണികൾ .
ശ്വാസ൦മുട്ടിചുമയ്ക്കുന്ന
ഭ്രാന്തൻചിന്തകൾ ..
വാക്കുകളിൽ മാത്രമൊതുങ്ങുന്ന
സാന്ത്വനതലോടൽ ..
തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ
പറക്കുവാനാവാതെ കേഴുന്നു.
കപടത കണ്ടുമടുത്തു ആത്മാഹുതി
ചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ...
ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦ ..
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ..
എടുക്കണ൦,
അനീതിക്കെതിരെ ഒരു പടവാൾ ...
തളയ്ക്കണം...
മദ൦ പൊട്ടിയോടുന്ന "മദയാനകളെ "...
കൈകോർക്കണം,
കുറുക്കൻമാര്‍ക്കിടയിൽ
കിടന്നു നിലവിളിക്കുന്ന
കുഞ്ഞാടുകളെ രക്ഷിക്കാൻ ..
സ്വാർത്ഥചിന്തയില്ലാതെ
ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ
ഇനി വരുമോ രക്ഷകന്മാർ....!

Thursday, November 30, 2017

കനിവേകൂ ..കണ്ണാ ..

കണ്ണു തുറന്നാലു൦ 
കണ്ണടച്ചാലുമുള്ളിൽ 
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..

രാധയോ മീരയോ 
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.

വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...


എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും 

കനിവിറ്റു നല്‍കാന്‍ താമസമെന്തേ...

നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍  ... 

പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...! 

ഇനിയീ ജന്മതിലെന്തു വേണ്ടൂ...

മീരയെപ്പോലെ  പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല

എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ

.
നാരായണരൂപ൦ 

മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍

ഏകയായിന്നു കേഴുവല്ലോ..
                      (കണ്ണു തുറന്നാലും )

Wednesday, November 22, 2017

പുലര്‍കാലസ്വപ്നം

വർണ്ണങ്ങൾ പൂത്തൊരാ സ്വപ്നത്തിൻ ചില്ലയിൽ മന്ദസമീരൻ വന്നണഞ്ഞു.. നാണത്താൽ വിരിഞ്ഞോരാ നുണക്കുഴികൾ കുടമുല്ലപ്പൂക്കൾപോൽ തുടുത്തുനിന്നു ... കുഞ്ഞിളം തെന്നലിൻ കരലാളനത്തിനാൽ കാർക്കൂന്തൽ ആഹ്ലാദ നൃത്തമാടി. അരുമയായ് തലോടിയ സ്വപ്നങ്ങളവളുടെ മാനസത്തോണിയെ തൊട്ടിലാട്ടി. ഓർമ്മകൾ പുല്കിയ മിഴികളിൽ രണ്ടിറ്റു കണ്ണുനീർ മെല്ലെ നിറഞ്ഞുനിന്നു. പുലർകാലസൂര്യന്റെ വെള്ളിവെളിച്ചത്താൽ പ്രകൃതിയും കൈ കോർത്തു കൂടെ വന്നു.

Friday, November 17, 2017

കറുത്ത കാഴ്ചകള്‍

ന്തിനു നിങ്ങളാ ജീവശയ്യയിൽ വാരിവിതറിയീ മുൾപ്പൂക്കളെല്ലാം ശവംതീനിയുറുമ്പിന്റെ മണമല്ലോ ചിന്നുന്നതീ കുസുമങ്ങളിള്‍..
സന്തുഷ്ട ജീവിതസ്വപ്നങ്ങളൊക്കെയു൦ സങ്കടപ്പെരുമഴയിൽ ഒലിച്ചുപോയോ..? വിശുദ്ധിയശേഷമില്ലാത്ത ബന്ധങ്ങൾ.. വിഷ൦ വമിക്കു൦ ദുഷ്ടജന്മങ്ങൾ...
ശത്രുതയുള്ളിൽ നിറച്ചവർ ചിരിക്കുന്നു ഉറ്റവരെപ്പോലെ കൂടെനടക്കുന്നു സ്വാര്‍ത്ഥമോഹികള്‍, പരപീഡരസികർ , കണ്ടാൽ തിരിച്ചറിയാത്ത മോഹനരൂപികൾ ... മിന്നു൦ വസ്ത്രങ്ങളാൽ പുറ൦മോടി കൂട്ടി , ലോകത്തിൻ മുന്നിൽ നല്ലവരായി ചമയുന്നു ..
അന്യന്റെ ചോറിൽ മണ്ണുവാരിയിട്ടു മൃഷ്ടാന്നഭോജന൦ നടത്തും ദുഷ്ടരേ.. നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ, വന്ന വഴികൾ മറക്കുന്നതെങ്ങനെ?

Tuesday, October 17, 2017

ദുരന്തവേഗങ്ങള്‍

ലക്ഷ്യംതെറ്റി പോകുന്ന
ജീവിതപാതകളില്‍ ഉന്നംതെറ്റി വരുന്ന
ദുരന്തവേഗങ്ങള്‍ .. പാതിവഴിയില്‍
വേറിട്ടുപോയ സ്വപ്നങ്ങള്‍ അലഞ്ഞുതിരിഞ്ഞു
പോയതിന്നെവിടെയോ ..?
മോഹങ്ങള്‍കൊണ്ട്
തീര്‍ത്തൊരു കൊട്ടാരം പൊയ്മുഖങ്ങളാല്‍
വൈകൃതമാകുമ്പോള്‍ ചിതയൊരുക്കുവാന്‍
പാഞ്ഞടുക്കും മരണം സ്വപ്നകുസുമങ്ങളെ
ആഴിയിലാഴ്ത്തുന്നു .
പാടിപ്പുകഴ്തുന്ന
നാവുകളിലൊക്കെയും പതിരുകള്‍
മാത്രമാണെന്നറിയാതെ , ഉന്മാദലഹരിയില്‍
വീണുറങ്ങുന്നവര്‍ക്ക്
അന്യമായിപോകുന്നു
ഉറ്റബന്ധങ്ങളും .
മനസ്സാഴങ്ങളില്‍
വേരൂറും ദുഃഖങ്ങള്‍ മണ്ണാഴങ്ങളില്‍
നിത്യനിദ്ര തേടുമ്പോള്‍ മുള്‍വാക്കിനാല്‍
മുറിഞ്ഞൊരു ഹൃദയം ശാന്തി കിട്ടതെയെ-
വിടെയോ അലയുന്നു .
ഈശ്വരന്‍ നല്‍കിയ
നല്ലൊരു ജീവിതം ആര്‍ത്തിപൂണ്ടു
വലിച്ചെറിയുന്നവര്‍ ഓര്‍ക്കതെയറിയാതെ
പോകുന്നതോ... അഹങ്കാരതിമിര്‍പ്പില്‍
മതിമറക്കുന്നതോ..?
കാലമോടുന്നു ,
ശാസ്ത്രം വളരുന്നു മനുഷ്യമനസ്സുകള്‍
വികൃതമായിതീരുന്നു. ഭയപ്പടോടെയല്ലാതിവിടെ
ജീവിക്കാന്‍ ഇനിയുള്ള ജനതയ്ക്ക്
സാദ്ധ്യമായീടുമോ ..?

Monday, October 16, 2017

വേഴാമ്പല്‍

വറ്റാത്ത മിഴികളെ തോര്‍ത്തിയുണക്കുവാന്‍ എത്താത്തതെന്തേ നിൻചൊടികള്‍. മുറ്റത്തെ മുല്ലകള്‍ പൂത്തുകൊഴിഞ്ഞല്ലോ .. നീ മാത്രമെന്തേ വന്നീല ...
നെഞ്ചകം പൊള്ളുന്നു നിന്‍ തണലേല്‍ക്കുവാന്‍ മുന്തിരിവള്ളിപോല്‍ നിന്നെ പുണരുവാന്‍ .. നിര്‍ത്താതെ പെയ്യുമീ മോഹമഴയിലൊന്നിച്ചു പ്രണയം പകുക്കുവാൻ..
വാടാത്ത നിന്നുടെ സ്നേഹമലരുകള്‍ കൊഴിയാതെയടരാതെ കരളില്‍ കൊരുത്തീടാം മാനസവീണയില്‍ നിനക്കായിമാത്രം മീട്ടാമിനിയുമെന്‍ പ്രണയത്തിന്‍ ശീലുകള്‍ ..
നനവാർന്ന ഓര്‍മ്മകള്‍ മിഴികളില്‍ പെയ്യുന്നു വിരഹാര്‍ദ്രചിന്തകള്‍ മനസ്സില്‍ കുതിരുന്നു. ഇനിയെത്ര കാലമീ നോവിന്റെ തീരത്ത് നിനക്കായ് മാത്രം കാത്തിരിക്കേണ്ടു ഞാന്‍...

Saturday, October 14, 2017

പ്രണയവസന്തം

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻ മനസ്സിൽ കുടിയേറുമോ അൽപ്പനേര൦ ... തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം... നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം...
മധുമാസരാവുകൾക്കു വിരുന്നൊരുക്കി വേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ ... പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനി പ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..
ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീ ഇത്തിരി നേര൦ ചേർന്നിരിക്കൂ ... നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തു താള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾ

കിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽ പ്രണയവസന്ത൦ പൊഴിക്കാമീരാവിൽ ...
സ്നേഹമലരുകള്‍ പുഞ്ചിരി തൂകുമ്പോള്‍ പുലർമഞ്ഞിൻ നനവിൽ പുണർന്നിരിക്കാ൦ ..

Thursday, October 12, 2017

ഉടലിന്‍ ഗീതങ്ങള്‍

ദുരിത പർവ്വത്തിലേതോ മുഷിഞ്ഞതാളിൽ ദാരിദ്ര്യത്തിൽ പിറന്നൊരു ജനന൦. വിശപ്പിന്റെ നിലവിളികളിൽ മുങ്ങിത്താഴുന്ന പരിഹാസങ്ങൾ.. ഉള്ളവന്റെയഹങ്കാരത്തിൽ അലിഞ്ഞുതീരുന്നവീഥികളില്‍ ഇല്ലാത്തവരുടെ വേവലാതികൾ ... വലിച്ചെറിയുന്നാഹാരാവിശിഷ്ടങ്ങളിൽ ചിക്കിചികയുന്നാർത്തിപൂണ്ട കണ്ണുകൾ ..
കാല൦ വളർത്തിയെടുത്ത താരുണ്യ വടിവുകളിൽ വഴിയോരയാത്രക്കാരുടെ ദാഹമിഴികൾ .. പ്രണയിക്കണമവൾക്കുമൊരാളെ ... ആരെയു൦ ഭയക്കാത്ത സുരക്ഷിതത്വമുള്ള നിത്യസത്യത്തെ ...
അതെ .. ഇനി മോചനമവിടെമാത്ര൦... സഹതാപത്തിന്റെ മുൾപ്പൂക്കൾ ആരു൦ വലിച്ചെറിയരുതേ ... മനസ്സിൽ വികലചിന്തകളുടലെടുക്കുമ്പോൾ ഒരു നിമിഷ൦ നിങ്ങളോർക്കുമോ വിടരാൻ കൊതിച്ച് പാതിവഴിയിൽ കൊഴിഞ്ഞുപോകുന്നയീ കണ്ണുനീർപൂക്കളെ.

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...