Thursday, November 7, 2013

എരിഞ്ഞു തീരുന്ന ജീവിതങ്ങൾ.

അന്ന് നല്ല മഴയായിരുന്നു...
അമ്പലനടയില്‍ഭഗവാനെ കണ്ടു ..
പ്രദക്ഷിണംവെച്ച്
തൊഴുതു മടങ്ങുംന്നേരം ..
കൈയിലിരുന്ന നാണയതുട്ടുകള്‍
ഭിക്ഷാടകരുടെ പാത്രത്തില്‍ഇടുമ്പോള്‍
കമ്പിളിയില്‍ പുതച്ചുമൂടി
നിറുത്താതെ ചുമയ്ക്കുന്ന,
ഒരു ദയനീയ രൂപം ...
എന്തെന്നറിയില്ല 
ഒന്നുകൂടി നോക്കാന്‍
എന്റെ മനസ്സു വെമ്പി ....
എവിടെയോ കണ്ടു മറന്ന 
ഒരു മുഖമല്ലേ അത് ??
ഒരു നിമിഷം എന്റെ മനം ..
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിച്ചു ..
കലാലയത്തിലെ മൈതാനത്തില്‍
തീപ്പൊരി പ്രസംഗം നടത്തുന്ന ...
മനം മയക്കുന്ന ചിരിയുമായ് ..
വോട്ട് ചോദിക്കുന്ന ആ 
യുവാവു തന്നെയോ ഇത്?
ഒഴിവു വേളകളില്‍ അയാളുടെ കൂട്ടുകാരന്‍
കൈയില്‍ എരിയുന്ന 
സിഗരറ്റ് കുറ്റികള്‍ ആയിരുന്നു..
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് 
'ക്ഷയം' എന്ന വ്യാധിയുമായ് ..
ഒരുനേരത്തെ ആഹാരത്തിനായ്‌ 
കൈ നീട്ടിയപ്പോള്‍..
എന്തുചെയ്യണം എന്നറിയാതെ 
പകച്ചുപോയ്‌ ഞാനും..
ഒരിക്കല്‍ ഞാനും ഒരുപാടു 
ആരാധിച്ചതല്ലേ .. 
അങനെ ഒറ്റനാണയത്തില്‍ 
തീര്‍ക്കാന്‍ പറ്റുമോ ആ ബന്ധം .
അടുത്തുള്ള ആശുപത്രിയില്‍
ആക്കി മടങ്ങുമ്പോള്‍..
ആ പഴയ നായകനായിരുന്നു മനം നിറയെ ... 
പുകവലിയാല്‍ നീ ഹോമിച്ചത് 
നിന്റെ ജീവിതം മാത്രമോ ?
ഞങളുടെയൊക്കെ പ്രതീക്ഷ കൂടിയല്ലേ ?
എന്തിനാ സോദരരേ ..
പുകവലിച്ചു ജീവിതം നശിപ്പിക്കുന്നത് 
വരും തലമുറയെങ്കിലും നമ്മുക്ക് രക്ഷിച്ചുകൂടെ ??

4 comments:

  1. എരിഞ്ഞു തീരുന്ന ജീവിതങ്ങൾ. നല്ല സന്ദേശം

    ReplyDelete
  2. എല്ലാവര്ക്കും നന്ദി...

    ReplyDelete

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...