Thursday, January 18, 2018

ഇന്നിന്റെ വിങ്ങല്‍

മറക്കുവാൻ ചൊല്ലുവാനെന്തെളുപ്പം
മധുരവാക്കുകള്‍ക്കില്ല പഞ്ഞം..
മനസ്സിൽ പേറുന്ന ദുഖങ്ങൾ തന്‍
നോവു തിന്നു മനം പിരട്ടി.....
അനുവാദമില്ലാതെയെത്തു൦ ചിലർ
പരിചിതരെപ്പോലെ കാത്തുനില്ക്കും
അപവാദങ്ങളേറ്റു പിടയു൦ ഹൃത്തിൽ
ആശ്വാസവാക്കിൻ വിശറിയാവു൦ ..
കുറുക്കന്റെ കൗശലത്തിൽ വീണ
കുഞ്ഞിക്കിളികൾ തൻ രോദനം.
കാലമുരുളുന്നതറിയാതെ പാവങ്ങൾ
കാമത്തിൻവലയത്തിൽ വീണുപോയി.
പേടിപ്പെടുത്തുന്ന കാഴ്ച്ചകളാൽ
മങ്ങിത്തുടങ്ങുന്ന സത്ചിന്തകൾ
ഭാവിയറ്റ് ശൂന്യതയിൽ മറയുന്നു.

ശ്രീജിത്തിന്‍റെ കൂടെ

പൊരുതി ജയിക്കുക
-----
ആൽമര൦ പോലെ വളരണം സോദരാ ..
പാതിവഴിയിൽ കൊഴിയരുതേ.
നിൻ മിഴിനീർ കണങ്ങൾ
തുടയ്ക്കുവാനെത്തുന്നു സോദരർ,

കൂടെ പിറക്കാത്തവർ
തനിച്ചല്ലെന്ന ബോധത്തിൽ
തളരാതെ മുന്നേറൂ ..
നൊന്തു പെറ്റ അമ്മയ്ക്കു താങ്ങാവുക...
പൊന്നനുജന്റെ ജീവനെടുത്ത 
'നിയമ പാലകരാം 'കാപാലികർക്ക്
ശിക്ഷ 
വാങ്ങിക്കൊടുക്കാൻ
ഒരു ജനത നിൻ കൂടെയുണ്ടെന്നോർക്ക.
ഉയർത്തെഴുന്നേറ്റ്
ഉയിരിനെ കാക്കൂ നീ ..
ജ്വലിക്കട്ടെ ആ മിഴി നാളങ്ങൾ..
എരിയട്ടെ സ്വാർത്ഥമോഹികൾ തൻ 
ക്രൂരത അഗ്നിശുദ്ധിയാൽ.
നന്മയെ വരവേൽക്കുന്ന
പുതിയൊരു നാളെ പുലരട്ടെ..
പ്രിയ സോദരാ ..
തളരരുതിനിയു൦
നീ നട്ട ആൽ മരംപോൽ 

നീയു൦ ഉയരുക. 
നനച്ചു വളർത്താൻ
ആയിര൦ കൈകൾ നിൻ കൂടെയുണ്ടെന്നു
 മറക്കാതിരിക്കുക .

Tuesday, January 9, 2018

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍ (ഹൃദയത്തില്‍) വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

പറന്നകലും പക്ഷി

പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ
ഉയരങ്ങൾതാണ്ടുവാൻ മോഹിച്ചുവെങ്കിലു൦ ..
തളർന്നുപോയാപാവ൦ കുഞ്ഞുപക്ഷി ..
വേർപിരിയില്ലെന്നോർത്തുചേക്കേറിയതോയൊരു
ഇലയില്ലാമരത്തിലെ ചില്ലയിലു൦ ..        
ചൂടേറ്റു പാവ൦ പിടഞ്ഞുവീണല്ലോ
ഇത്തിരി തണൽപോലു൦ കിട്ടിടാതെ ...
കരിയിലകൂട്ടത്തിൽ പിടയുമ്പോഴു൦
കനിവോടെയുള്ളാലേയാപാവ൦ തേങ്ങി..
മരിച്ചാലുമീമരച്ചോട്ടില്‍വളമായലിയേണ൦
മരത്തിൽ ഇലകൾ കിളുത്തിടേണ൦ ..
പൂക്കണ൦കായ്ക്കണ൦ കിളികള്‍ക്കു കൂടാകേണ൦ ..
ഒരുപക്ഷിയുമിനി പിടഞ്ഞുവീഴാതിരിക്കണ൦ .
പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ..


Thursday, December 21, 2017

കാത്തിരിപ്പ്‌ ...

ശരത്ക്കാല സന്ധ്യയെൻ
തിരുനെറ്റിയിൽ ചാർത്തിയ,
സിന്ദൂര ചുവപ്പിനെന്തേയിന്നിത്ര തിളക്കം ..!!
മധുമാസചന്ദ്രികയിൽ
തുടിയ്ക്കുന്നല്ലോ മാനസം....
കുളിരണിരാവേറെച്ചെന്നല്ലോ
താമസമെന്തേയെൻ പ്രിയ ഗായകൻ
ചാരത്തണയുവാൻ ..
മല്ലികപ്പൂവുകൾ മലർശയ്യയൊരുക്കി ...
രാത്തിങ്കളോ,മിഴിപൂട്ടി നിന്നൂ..
ഇളംതെന്നൽ താരാട്ടു പാടീടുന്നു
നിശീഥിനിയെ വകഞ്ഞ്,
പ്രിയനാഥനെന്തേയിനിയും വന്നീലാ ...?
കേൾക്കുന്നുവോ ദൂരെ
നേർത്തതാമൊരു
പ്രണയത്തിൻ ശീലുകൾ ...

ഓര്‍മ്മതന്‍ തീരത്ത്

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍ നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍
(ഹൃദയത്തില്‍)
വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

Wednesday, December 6, 2017

രക്ഷകനെ കാത്ത്.

ചേർത്തു പിടിക്കു൦തോറു൦
അകന്നു പോകുന്ന മനസ്സുകൾ...
ആരെയൊക്കെയോ 
ബോധ്യപ്പെടുത്താൻ വേണ്ടി
വിളക്കിച്ചേർക്കുന്ന കണ്ണികൾ .
ശ്വാസ൦മുട്ടിചുമയ്ക്കുന്ന
ഭ്രാന്തൻചിന്തകൾ ..
വാക്കുകളിൽ മാത്രമൊതുങ്ങുന്ന
സാന്ത്വനതലോടൽ ..
തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ
പറക്കുവാനാവാതെ കേഴുന്നു.
കപടത കണ്ടുമടുത്തു ആത്മാഹുതി
ചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ...
ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦ ..
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ..
എടുക്കണ൦,
അനീതിക്കെതിരെ ഒരു പടവാൾ ...
തളയ്ക്കണം...
മദ൦ പൊട്ടിയോടുന്ന "മദയാനകളെ "...
കൈകോർക്കണം,
കുറുക്കൻമാര്‍ക്കിടയിൽ
കിടന്നു നിലവിളിക്കുന്ന
കുഞ്ഞാടുകളെ രക്ഷിക്കാൻ ..
സ്വാർത്ഥചിന്തയില്ലാതെ
ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ
ഇനി വരുമോ രക്ഷകന്മാർ....!

Thursday, November 30, 2017

കനിവേകൂ ..കണ്ണാ ..

കണ്ണു തുറന്നാലു൦ 
കണ്ണടച്ചാലുമുള്ളിൽ 
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..

രാധയോ മീരയോ 
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.

വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...


എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും 

കനിവിറ്റു നല്‍കാന്‍ താമസമെന്തേ...

നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍  ... 

പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...! 

ഇനിയീ ജന്മതിലെന്തു വേണ്ടൂ...

മീരയെപ്പോലെ  പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല

എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ

.
നാരായണരൂപ൦ 

മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍

ഏകയായിന്നു കേഴുവല്ലോ..
                      (കണ്ണു തുറന്നാലും )

Wednesday, November 22, 2017

പുലര്‍കാലസ്വപ്നം

വർണ്ണങ്ങൾ പൂത്തൊരാ സ്വപ്നത്തിൻ ചില്ലയിൽ മന്ദസമീരൻ വന്നണഞ്ഞു.. നാണത്താൽ വിരിഞ്ഞോരാ നുണക്കുഴികൾ കുടമുല്ലപ്പൂക്കൾപോൽ തുടുത്തുനിന്നു ... കുഞ്ഞിളം തെന്നലിൻ കരലാളനത്തിനാൽ കാർക്കൂന്തൽ ആഹ്ലാദ നൃത്തമാടി. അരുമയായ് തലോടിയ സ്വപ്നങ്ങളവളുടെ മാനസത്തോണിയെ തൊട്ടിലാട്ടി. ഓർമ്മകൾ പുല്കിയ മിഴികളിൽ രണ്ടിറ്റു കണ്ണുനീർ മെല്ലെ നിറഞ്ഞുനിന്നു. പുലർകാലസൂര്യന്റെ വെള്ളിവെളിച്ചത്താൽ പ്രകൃതിയും കൈ കോർത്തു കൂടെ വന്നു.

Friday, November 17, 2017

കറുത്ത കാഴ്ചകള്‍

ന്തിനു നിങ്ങളാ ജീവശയ്യയിൽ വാരിവിതറിയീ മുൾപ്പൂക്കളെല്ലാം ശവംതീനിയുറുമ്പിന്റെ മണമല്ലോ ചിന്നുന്നതീ കുസുമങ്ങളിള്‍..
സന്തുഷ്ട ജീവിതസ്വപ്നങ്ങളൊക്കെയു൦ സങ്കടപ്പെരുമഴയിൽ ഒലിച്ചുപോയോ..? വിശുദ്ധിയശേഷമില്ലാത്ത ബന്ധങ്ങൾ.. വിഷ൦ വമിക്കു൦ ദുഷ്ടജന്മങ്ങൾ...
ശത്രുതയുള്ളിൽ നിറച്ചവർ ചിരിക്കുന്നു ഉറ്റവരെപ്പോലെ കൂടെനടക്കുന്നു സ്വാര്‍ത്ഥമോഹികള്‍, പരപീഡരസികർ , കണ്ടാൽ തിരിച്ചറിയാത്ത മോഹനരൂപികൾ ... മിന്നു൦ വസ്ത്രങ്ങളാൽ പുറ൦മോടി കൂട്ടി , ലോകത്തിൻ മുന്നിൽ നല്ലവരായി ചമയുന്നു ..
അന്യന്റെ ചോറിൽ മണ്ണുവാരിയിട്ടു മൃഷ്ടാന്നഭോജന൦ നടത്തും ദുഷ്ടരേ.. നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ, വന്ന വഴികൾ മറക്കുന്നതെങ്ങനെ?

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...